വികസന കാര്യങ്ങളില്‍ അമിതമായി രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നാണ് കെ വി തോമസ് പറഞ്ഞത്. ഇ ശ്രീധരന്റെ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ കഴിവ് നിഷേധിക്കാനാവില്ലെന്നും കേരളത്തില്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണെന്നും കെ വി തോമസ് പറഞ്ഞു
നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്.
ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി കെ വി തോമാസാണ് മെട്രോമാന്‍ ഇ ശ്രീധരനുമായും കേന്ദ്ര സര്‍ക്കാര്‍ തലത്തിലും ബന്ധപ്പെട്ട് സമവായമുണ്ടാക്കാന്‍ നേതൃത്വം നല്‍കുന്നത്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും മറ്റ് നേതാക്കന്മാരോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. പ്രധാനമന്ത്രിയുമായി തനിക്ക് വളരെ അടുത്ത ബന്ധമാനുള്ളതെന്നും കെ വി തോമസ് പറഞ്ഞു. കാബിനറ്റ് റാങ്കോടെ നിയമനം ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
. ഉന്നത പദവിയിലിരിക്കുന്നയാള്‍ കാര്യങ്ങള്‍ പഠിച്ചുവേണം സംസാരിക്കാന്‍. കെ സുധാകരന്‍ ഇക്കാര്യത്തില്‍ പുറകിലാണെന്നും കെ വി തോമസ് കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ നാക്കിന്റെ പിഴവെന്ന് പറഞ്ഞാല്‍ അത് പദവിക്ക് ന്യായീകരണമാകില്ലെന്ന് കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോര്‍ ന്യൂസ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
,11200 വോട്ടുകളുടെ ലീഡുമായി ഉമ തോമസാണ് ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ യു ഡി എഫ് ക്യാമ്പില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
കെ റെയിലിനെതിരെയും ശശി തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കി. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാകണം. എല്ലാവരെയും പറഞ്ഞു മനസിലാക്കിയതിന് ശേഷം മാത്രമേ കല്ലിടല്‍ പോലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ പാടുള്ളൂവായിരുന്നു. ജനങ്ങള്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് പ്രദേശവാസികള്‍ക്കൊപ്പം കോണ്‍ഗ്രസും കെ റെയില്‍ വിരുദ്ധ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.
ആദ്യം പറഞ്ഞത് എന്നെ മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നാണ്. രക്തസാക്ഷിയാക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഇപ്പോ രക്തസാക്ഷിയാക്കാന്‍ തീരുമാനിച്ചോ? എന്റെ കൂടെ ആരുമില്ല. ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല.
നിങ്ങളൊക്കെ എന്ത് പറയുന്നു ? അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു. അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ? ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം, 30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ്. ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട്.
സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന കെ വി തോമസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നത്. സിപിഎം സെമിനാറില്‍ പങ്കെടുത്തപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു കെ പി സി സി പ്രസഡന്‍റ് കെ സുധാകരന്‍ അവ്ശ്യപ്പെട്ടയ്ഹ
കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക എന്നിട്ട് സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇതൊക്കെ എന്ത് രാഷ്ട്രീയമാണ്. കെ വി തോമസിനെ പുറത്താക്കാന്‍മാത്രം അതിന് ഞങ്ങളൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. ഈ വിഷയത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ അയാള്‍ക്കെതിരെ നടപടികള്‍ ഞങ്ങള്‍ എടുക്കുമായിരുന്നില്ലേ?
എന്നാല്‍ സമസ്ത വേദിയില്‍ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസിന്‍റെ ആരോപണം.
കെ വി തോമസ് തന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുമെന്നും അദ്ദേഹം സഹകരിക്കുമെന്നുമാണ് ഉമ തോമസ് ആദ്യം പറഞ്ഞിരുന്നത്. മുന്‍ എം എല്‍ എ പി ടി തോമസുമായി അടുത്ത ബന്ധമുള്ളയാളാണ് കെ വി തോമസെന്നും കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ഉമ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ വി തോമസിന് ഏത് മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തിക്കാമെന്നും വ്യക്തിയല്ല രാഷ്ട്രീയത്തിനാണ് പ്രധാന്യമെന്നും ഉമ തോമസ് ഇന്ന് മധ്യമങ്ങളോട് പറഞ്ഞു.
ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെ വി തോമസ് പറഞ്ഞു.
കെ വി തോമസ് കോണ്‍ഗ്രസുകാരനല്ലെന്നും മൂന്നാം തിയതി കഴിഞ്ഞാല്‍ ചിലര്‍ എടുക്കാ ചരക്ക് ആകുമെന്നും കെ മുരളിധരന്‍ എം പി പറഞ്ഞു. തോമസിന് അധികാര ഭ്രമമാണെന്നും പ്രതിപക്ഷ നേതാവ് പ്രചാരണത്തിന് വിളിച്ചില്ലെന്ന് പറയുന്നത് അഹങ്കാരം കൊണ്ടാണെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി ച്ച് മുസ്‌തഫ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇടത് അനുകൂല നിലപാടാണ് കെ വി തോമസ് സ്വീകരിച്ചത്. വികസനത്തിനോപ്പമാണ് നില്‍ക്കേണ്ടതെന്ന് പറഞ്ഞ കെ വി തോമസ് യു ഡി എഫ് ശ്രമിക്കുന്നത് വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയമാണെന്നും തുറന്നടിച്ചിരുന്നു. ഉമ തോമസ് തന്‍റെ സഹോദരിയെപ്പോലെയാണ്. പി.ടി തന്‍റെ കുടുംബാംഗമാണ്,
സിറ്റിംഗ് സീറ്റ് ഉറപ്പിക്കാനായി യു ഡി എഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നും ശ്രദ്ധേയമാണ്. എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരിക്കും ഇത്തവണ തൃക്കാക്കരയില്‍ മത്സരിക്കുകയെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചിരിക്കുന്നത്.
രാഷ്ട്രീയ പദവികളില്‍ നിന്നും മാറ്റണമെന്നാണ് അച്ചടക്ക സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. അധികാരമെന്നാല്‍ കസേരയും മേശയുമാണ്. അത് മാറ്റി സ്റ്റൂള്‍ തന്നാലും തനിക്ക് ബുദ്ധിമുട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണനെ തളളി കെ വി തോമസ് രംഗത്തെത്തി. വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടത്. ഞാനിപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍തന്നെയാണുളളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതില്‍ അപമാനം തോന്നേണ്ട കാര്യമില്ല എന്നാണ് കെ വി തോമസ് പറഞ്ഞത്
നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. ഇന്ന് രാവിലെ 11. 30 നായിരുന്നു യോഗം ചേര്‍ന്നത്. താരീഖ് അൻവർ, ജി പരമേശ്വര, ജെ.പി അഗർവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇഫ്താര്‍ സംഗമം നടത്താന്‍ എനിക്ക് പാര്‍ട്ടി വിലക്കുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. വിലക്കുണ്ടായിരുന്നെങ്കില്‍ പരിപാടി നടത്തില്ലായിരുന്നു. കെ കരുണാകരന്‍ തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇഫ്താറിന്റെ പ്രാധാന്യം അറിയാത്തവരോട് എന്താണ് പറയേണ്ടത്- വി ഡി സതീശന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു എന്നാണ് കെ പി സി സി എനിക്കെതിരെ ആരോപിക്കുന്ന കുറ്റം
തന്റെ സ്വന്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെ സുധാകരന്‍റെ സ്വത്തിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. പാര്‍ട്ടിയില്‍ തനിക്ക് മാത്രമല്ല അധികാരം ലഭിച്ചിരിക്കുന്നത്. തന്നെക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസുകാരനാകില്ല.
കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് കെ വി തോമസ് പറഞ്ഞത്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. എനിക്കെതിരെ നടപടിയെടുത്താലും അത് അംഗീകരിച്ച് കോണ്‍ഗ്രസുകാരനായിത്തന്നെ തുടരും. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രത്യേക അജണ്ടയുളളയാളാണ്.
അതേസമയം, സിപിഎമ്മിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിനെ ദേശിയ തലത്തില്‍ നിന്നുതന്നെ ഇല്ലാതാക്കാനുള്ള ചര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ ബി.ജെ.പിയെ സിപിഎം സഹായിക്കുകയാണ്. അതുകൊണ്ടാണ് ദേശിയ അന്വേഷണ ഏജന്‍സികളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താത്.
പാര്‍ട്ടിയില്‍ നിന്നും തന്നെ ചവിട്ടി പുറത്താക്കാന്‍ പറ്റില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ അറിയാത്ത ആളുകള്‍ ആണ് പുറത്താക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നടപടി ഉറപ്പാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
പാര്‍ട്ടിയുടെ വിളക്കുകള്‍ ലംഘിച്ചതിനും മുഖ്യ ശത്രുവിനെ പുകഴ്ത്തി സംസാരിച്ചതിനും കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനും നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമത് എന്നാണ് കെ. മുരളീധരന്‍ ഇന്നു പറഞ്ഞത്.
താന്‍ സെമിനാറില്‍ പങ്കെടുക്കാനുളള കാരണം മുഖ്യമന്ത്രിയാണെന്ന് ഇന്നലെ കെ വി തോമസ് പറഞ്ഞിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ നേതാക്കന്മാരെ കാലുമാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് വ്യക്തമാവുന്നത്. അത്തരം പ്രവര്‍ത്തികള്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിനുചേര്‍ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേ'- രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്റെ പ്രാധാന്യം മനസിലാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ ധാരണകളുളളതുകൊണ്ടാണ് ഇതൊക്കെ. അപ്പോള്‍ പണ്ടില്ലാത്ത മഹത്വവും മാഹാത്മ്യവുമൊക്കെ വരും. ഇല്ലാത്ത വിധേയത്വവും വരും. അതൊക്കെ സാധാരണമാണ്.
ഇന്ന് കെ.വി തോമസ് മാഷ് കണ്ണൂരിലെ സി.പി.എം സെമിനാറില്‍ പങ്കെടുക്കുകയാണല്ലോ. ഞാനുമായി അന്നും ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഞാന്‍ ആദ്യമായി 2001 ല്‍ MLAയായി ജയിച്ചു വന്നപ്പോള്‍ മുതല്‍ എന്നോട് അങ്ങേയറ്റം വാല്‍സല്യവും സ്‌നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പിതാവിനോടുള്ള സ്‌നേഹമാണ് എന്നോടുള്ളതെന്ന് അദ്ദേഹം പലവട്ടം എന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. അതിന്റെ കഥ അദ്ദേഹം
അതേസമയം, സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണാറായി
അച്ചടക്ക നടപടിയെടുത്ത് ആരെയും കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കാനാവില്ല. ആകാശം ഇടിഞ്ഞുവീഴുമെന്നുകരുതി ഇപ്പോഴെ മുട്ടുകുത്തേണ്ട കാര്യമില്ല. എനിക്കെതിരായ നടപടികളെ പേടിക്കുന്നില്ല. സി പി എമ്മിന്റെ പരിപാടിയില്‍ നിന്ന് എന്നെ വിലക്കിയത് അപക്വമായ തീരുമാനമായിരുന്നോ എന്നത് കാലം തെളിയിക്കും'-കെ വി തോമസ് പറഞ്ഞു
ശശി തരൂരിനെയും ആര്‍ ചന്ദ്രശേഖറിനെയും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ രണ്ട് പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്ന എല്ലാവരും സിപിഎമ്മിന്‍റെ അഭിപ്രായം പറയുന്നവരല്ല. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്ത പാര്‍ട്ടിയിലെ അംഗങ്ങളെ ക്ഷണിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാറുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും താരിഖ് അന്‍വരിനേയും അറിയിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന്
കെ റെയില്‍ വിരുദ്ധ സമരം യു ഡി എഫ് ഏറ്റെടുത്തതിനാല്‍ നേതാക്കള്‍ ഭരണകക്ഷിയുമായി വേദി പങ്കിടുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. അതിനാലാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കളോട് സെമിനാറുകളില്‍ പങ്കെടുക്കേണ്ടന്ന് നിര്‍ദ്ദേശം നല്‍കിയത്.
കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കെ പി സി സിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ശശി തരൂര്‍, ആര്‍ ചന്ദ്രശേഖര്‍, കെ വി തോമസ് എന്നിവരെ കെ പി സി സി വിലക്കിയിരുന്നു.
നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്ക് കെ വി തോമസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കെ റെയില്‍ വിരുദ്ധ പ്രതിഷേധപരിപാടികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതിനാല്‍ സെമിനാറില്‍ പങ്കെടുക്കരുതെന്നായിരുന്നു കെ പി സി സി അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയത്.